Family History
തൂങ്കുഴി കുടുംബചരിത്രം

മനുഷ്യന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ വികാസപരിണാമങ്ങളുടെ ആകെത്തുകയാണല്ലോ ചരിത്രം. ഓരോ ജനതയ്ക്കും അവരവരുടേതായ ചരിത്രമുണ്ട്. കാലാതിര്‍ത്തികളെ ഭേദിച്ച് നീണ്ടു പോകുന്ന ചരിത്രം. കുടുംബവ്യവസ്ഥയുടെ ആവീര്‍ഭാവവും ഇങ്ങനെ നിശ്ചിത അളവിലൊതുങ്ങാത്ത കാലാതിര്‍ത്തിയോട് ചേര്‍ന്നു നില്ക്കുന്നു. എഴുതപ്പെട്ട വിശ്വാസ്യമായ ചരിത്രം ഏറിയകൂറും കുടുംബവ്യവസ്ഥയും അതുവഴി കുടുംബങ്ങളുടെ ചരിത്രവുമായി ഇഴ ചേര്‍ന്നാണ് കിടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രമുഖ സുറിയാനി കത്തോലിക്കാ കൂടുംബങ്ങളിലൊന്നായ “തൂങ്കുഴി” കുടുംബത്തിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.
ക്രിസ്തുവിന്റെ കാലത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പു മുതല്ക്കേ കേരളവും മെഡിറ്ററേനിയന്‍ രാജ്യങ്ങളുമായി സമ്പന്നമായ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. മഹാനായ സോളമന് രാജാവിന്റെ കാലം മുതല്‍ 'കറുത്തപൊന്ന്' എന്നറിയപ്പെട്ടിരുന്ന കുരുമുളകിന്റെ കുത്തക കേരളത്തിനായിരുന്നു. സമര്‍ത്ഥരും സമ്പന്നരുമായിരുന്ന യഹൂദവ്യാപാരികള്‍ കേരളത്തിലെ തുറമുഖനഗരങ്ങളിലും വാണിജ്യക്രേന്ദങ്ങളിലും കുടിയേറി വ്യാപാരം നടത്തുകയും താമസമുറപ്പിക്കുകയും ചെയ്തു. അവിടെയെല്ലാം യഹുദക്കോളനികള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. ഈ യഹുദസാന്നിദ്ധ്യമാണ് തോമാശ്ലീഹായെ കേരളത്തിലേയ്ക്കാകര്‍ഷിച്ചതത്രെ. യഹുദസമൂദായങ്ങള്‍ പ്രബലമായി നിലനിന്നിരുന്ന കേന്ദ്രങ്ങളിലാണ് വിശുദ്ധന് പള്ളികള്‍ സ്ഥാപിച്ചതും. വിശുദ്ധന്റെ പ്രസംഗങ്ങളും പഠനങ്ങളും ദേശനിവാസികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ ഈ യഹൂദവ്യാപാരികള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരിക്കണം.
യേശുക്രിസ്തുവിന്റെ പ്രന്തണ്ടു ശിഷ്യര്‍മാരില്‍ ഒരാളായ മാര്‍ത്തോമ്മാ ശ്ലീഹാ A.D. 52-ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിറങ്ങി. അക്കാലത്ത് കൊടുങ്ങല്ലൂര്‍ ലോക പ്രശസ്തമായ തുറമുഖവും വാണിജ്യക്രേന്ദ്രവുമായിരുന്നു. ചൈന, പേര്‍ഷ്യ, ഈജിപ്ത്, റോം, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വ്യാപാരികള്‍ കൊടുങ്ങല്ലൂരെത്തിയിരുന്നു, തോമാശ്ലീഹായുടെ സുവിശേഷ പ്രസംഗങ്ങള്‍ ശ്രവിച്ചും അത്ഭുതപ്രവര്‍ത്തികള്‍ കണ്ടും വളരെയധികം സവര്‍ണ്ണഹിന്ദുക്കള്‍ ജ്ഞാനസ്സാനം സ്വീകരിച്ചു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ക്രൈസ്തവക്കൂട്ടായ്മ കൊടുങ്ങല്ലൂരില്‍ രൂപം കൊ�...
Read More
Message's
ആശംസ

ശിഥിലീകരണ പ്രവണതയും വിഭാഗീയ മനോഭാവവും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുടുംബഭദ്രതയും ഇന്നു ഏറെ സമ്മർദ്ദങ്ങള്‍ക്കു വിധേയമാണ്. കുടുംബഭദ്രതയും, സമാധാനവും, കൂട്ടായ്മയും വര്‍ദ്ധിപ്പി ക്കുവാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ഈ വെളിച്ചത്തില്‍ ചിന്തിക്കു മ്പോഴാണ് കുടുംബയോഗങ്ങളുടെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്.ഈ അവസരത്തില്‍ തൂങ്കുഴി കുടുംബയോഗത്തിനു എല്ലാ വിധ വിജയാശംസകള്‍ നേരുകയും സഭാ-സാമൂഹൃരംഗങ്ങളില് ശ്രേഷ്ടമായ നേതൃത്വം കൊടുക്കുവാന്‍ കുടുംബാഗങ്ങള്‍ക്കു കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ആശംസകളോടെ,
മാർ ജോസഫ് പവ്വത്തിൽ
Read More
ആശംസ

ഒരു വ്യക്തിയുടേയോ, കുടുംബത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ, സമൂഹത്തിന്റെയോ ആകട്ടെ ഉത്ഭവവും ചരിത്രവും പൗരാണികതയും ആഴമായി അറിയാവുന്നവര്‍ക്കേ അവയെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനാവുകയുള്ളൂ. അരുവിത്തുറയില്‍ ഉത്ഭവിച്ച ഏകദേശം 300-ലധികം കുടുംബങ്ങള്‍ ഉള്ള തൂങ്കുഴി മഹാകുടുംബത്തിന് നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയുമുണ്ട്. സഭയ്ക്കും സമുദായത്തിനും ഈടുറ്റ സംഭാവനകള്‍ നല്കിയ കുടുംബമാണിത്. ഈ കുടുംബം സഭയ്ക്കു നല്കിയ വലിയ ഒരു സമ്മാനമാണല്ലോ അഭിവന്ദ്യ മാർ ജേക്കബ്ബ് തൂങ്കുഴി പിതാവ്. തൂങ്കുഴി കുടുംബത്തിന് സമൃദ്ധമായ ദൈവാനുഗ്രഹങ്ങൾ പ്രാർത്ഥിച്ചുകൊണ്ട്,സ്നേഹാശംസകളോടെ
മാർ ജോസഫ് പള്ളിക്കാപറമ്പില്‍
Read More
സന്ദേശം
പ്രിയ കുടുംബാഗങ്ങളേ,
തോമ്മാശ്ലീഹായില് നിന്ന് വിശ്വാസം സ്വീകരിച്ച നിലയ്ക്കല്‍ പള്ളിയില്‍ നിന്നാണ് നമ്മുടെ ഉത്ഭവം. 14--ാം നൂററാണ്ടിന്റെ അവസാനഘട്ടം മുതല്‍ നമ്മുടെ കുടുംബത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നു. നമ്മുടെ പൂര്‍വ്വികര്‍ ചരിത്രപരമായ കാരണങ്ങളാല്‍ നിലയ്ക്കല്‍ നിന്ന് അരുവിത്തുറയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. അക്കൂട്ടത്തിലുണ്ടായിരുന്ന മത്തായി എന്ന കാരണവരാണ് നമ്മുടെ കുടുംബത്തില്‍ അനുസ്മരിക്കപ്പെടുന്ന ആദ്യ തൂങ്കുഴി കുടുംബനാഥന൯, നമ്മുടെ കുടുംബത്തിന്റെ ഉറവിടം. അരുവിത്തുറയില്‍ നിന്ന് മത്തായി ഇടമററത്തേക്ക് നീങ്ങി. വളക്കൂറുള്ള വിശാലമായ പുരയിടം അവിടെ വാങ്ങി. തുട൪ന്ന് പൈക പ്രദേശത്ത് ചേരിക്കല്‍ എടുത്ത് കൃഷി ചെയ്തു, നമ്മുടെ കുടുംബം ഐശ്വര്യപൂര്‍ണ്ണമായി പുരോഗമിച്ചു.
മിക്ക കുടുംബങ്ങളും കുടുംബയോഗം എന്താണെന്ന് അറിയുന്നതിനുമുമ്പേതന്നെ തൂങ്കുഴി കുടുംബം 1927-ല്‍, ഇന്നുള്ള ആരുംതന്നെ ഇനിക്കും മുമ്പേ, പൈക കേന്ദ്രമാക്കി കുടുംബയോഗം സ്ഥാപിച്ചു എന്നത് ശ്രദ്ധാ൪ഹമായ കാര്യമാണ്. പൈകയില്‍ നിന്ന് ചെമ്മലമററം, കപ്പാട്, കാഞ്ഞിരപ്പള്ളി, വാഴൂർ ഭാഗങ്ങളിലേക്ക് നീങ്ങി താമസം തുടങ്ങിയ പൂർവ്വികര്‍ ഒത്തുകൂടുകയും ചിട്ടി, വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍വരെ നടത്തിവരികയും ചെയ്തിരുന്നു. ലോക മഹായുദ്ധത്തിനുശേഷംതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലേക്കും മലബാ൪ പ്രദേശത്തേക്കും വിദേശങ്ങളിലേക്കും കുടിയേറിയ നമ്മുടെ കുടുംബം ഇന്ന് അഞ്ഞൂറിലധികം ശാഖകളായി ഒരേ കുടുംബനാമധേയത്തില് പരസ്പരം ബന്ധപ്പെട്ടുകഴിയുന്നു എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്.
നമ്മുടെ കുടുംബ ചരിത്രം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചുകാണുവാ൯ കുടുംബാഗങ്ങള�
Read More
ആശംസ

ശിഥിലീകരണ പ്രവണതയും വിഭാഗീയ മനോഭാവവും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുടുംബഭദ്രതയും ഇന്നു ഏറെ സമ്മർദ്ദങ്ങള്‍ക്കു വിധേയമാണ്. കുടുംബഭദ്രതയും, സമാധാനവും, കൂട്ടായ്മയും വര്‍ദ്ധിപ്പി ക്കുവാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ഈ വെളിച്ചത്തില്‍ ചിന്തിക്കു മ്പോഴാണ് കുടുംബയോഗങ്ങളുടെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്.ഈ അവസരത്തില്‍ തൂങ്കുഴി കുടുംബയോഗത്തിനു എല്ലാ വിധ വിജയാശംസകള്‍ നേരുകയും സഭാ-സാമൂഹൃരംഗങ്ങളില് ശ്രേഷ്ടമായ നേതൃത്വം കൊടുക്കുവാന്‍ കുടുംബാഗങ്ങള്‍ക്കു കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ആശംസകളോടെ,
മാർ ജോസഫ് പവ്വത്തിൽ
Read More
ആശംസ

ഒരു വ്യക്തിയുടേയോ, കുടുംബത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ, സമൂഹത്തിന്റെയോ ആകട്ടെ ഉത്ഭവവും ചരിത്രവും പൗരാണികതയും ആഴമായി അറിയാവുന്നവര്‍ക്കേ അവയെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനാവുകയുള്ളൂ. അരുവിത്തുറയില്‍ ഉത്ഭവിച്ച ഏകദേശം 300-ലധികം കുടുംബങ്ങള്‍ ഉള്ള തൂങ്കുഴി മഹാകുടുംബത്തിന് നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയുമുണ്ട്. സഭയ്ക്കും സമുദായത്തിനും ഈടുറ്റ സംഭാവനകള്‍ നല്കിയ കുടുംബമാണിത്. ഈ കുടുംബം സഭയ്ക്കു നല്കിയ വലിയ ഒരു സമ്മാനമാണല്ലോ അഭിവന്ദ്യ മാർ ജേക്കബ്ബ് തൂങ്കുഴി പിതാവ്. തൂങ്കുഴി കുടുംബത്തിന് സമൃദ്ധമായ ദൈവാനുഗ്രഹങ്ങൾ പ്രാർത്ഥിച്ചുകൊണ്ട്,സ്നേഹാശംസകളോടെ
മാർ ജോസഫ് പള്ളിക്കാപറമ്പില്‍
Read More
സന്ദേശം
പ്രിയ കുടുംബാഗങ്ങളേ,
തോമ്മാശ്ലീഹായില് നിന്ന് വിശ്വാസം സ്വീകരിച്ച നിലയ്ക്കല്‍ പള്ളിയില്‍ നിന്നാണ് നമ്മുടെ ഉത്ഭവം. 14--ാം നൂററാണ്ടിന്റെ അവസാനഘട്ടം മുതല്‍ നമ്മുടെ കുടുംബത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നു. നമ്മുടെ പൂര്‍വ്വികര്‍ ചരിത്രപരമായ കാരണങ്ങളാല്‍ നിലയ്ക്കല്‍ നിന്ന് അരുവിത്തുറയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. അക്കൂട്ടത്തിലുണ്ടായിരുന്ന മത്തായി എന്ന കാരണവരാണ് നമ്മുടെ കുടുംബത്തില്‍ അനുസ്മരിക്കപ്പെടുന്ന ആദ്യ തൂങ്കുഴി കുടുംബനാഥന൯, നമ്മുടെ കുടുംബത്തിന്റെ ഉറവിടം. അരുവിത്തുറയില്‍ നിന്ന് മത്തായി ഇടമററത്തേക്ക് നീങ്ങി. വളക്കൂറുള്ള വിശാലമായ പുരയിടം അവിടെ വാങ്ങി. തുട൪ന്ന് പൈക പ്രദേശത്ത് ചേരിക്കല്‍ എടുത്ത് കൃഷി ചെയ്തു, നമ്മുടെ കുടുംബം ഐശ്വര്യപൂര്‍ണ്ണമായി പുരോഗമിച്ചു.
മിക്ക കുടുംബങ്ങളും കുടുംബയോഗം എന്താണെന്ന് അറിയുന്നതിനുമുമ്പേതന്നെ തൂങ്കുഴി കുടുംബം 1927-ല്‍, ഇന്നുള്ള ആരുംതന്നെ ഇനിക്കും മുമ്പേ, പൈക കേന്ദ്രമാക്കി കുടുംബയോഗം സ്ഥാപിച്ചു എന്നത് ശ്രദ്ധാ൪ഹമായ കാര്യമാണ്. പൈകയില്‍ നിന്ന് ചെമ്മലമററം, കപ്പാട്, കാഞ്ഞിരപ്പള്ളി, വാഴൂർ ഭാഗങ്ങളിലേക്ക് നീങ്ങി താമസം തുടങ്ങിയ പൂർവ്വികര്‍ ഒത്തുകൂടുകയും ചിട്ടി, വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍വരെ നടത്തിവരികയും ചെയ്തിരുന്നു. ലോക മഹായുദ്ധത്തിനുശേഷംതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലേക്കും മലബാ൪ പ്രദേശത്തേക്കും വിദേശങ്ങളിലേക്കും കുടിയേറിയ നമ്മുടെ കുടുംബം ഇന്ന് അഞ്ഞൂറിലധികം ശാഖകളായി ഒരേ കുടുംബനാമധേയത്തില് പരസ്പരം ബന്ധപ്പെട്ടുകഴിയുന്നു എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്.
നമ്മുടെ കുടുംബ ചരിത്രം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചുകാണുവാ൯ കുടുംബാഗങ്ങള�
Read More
ആശംസ

ശിഥിലീകരണ പ്രവണതയും വിഭാഗീയ മനോഭാവവും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുടുംബഭദ്രതയും ഇന്നു ഏറെ സമ്മർദ്ദങ്ങള്‍ക്കു വിധേയമാണ്. കുടുംബഭദ്രതയും, സമാധാനവും, കൂട്ടായ്മയും വര്‍ദ്ധിപ്പി ക്കുവാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ഈ വെളിച്ചത്തില്‍ ചിന്തിക്കു മ്പോഴാണ് കുടുംബയോഗങ്ങളുടെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്.ഈ അവസരത്തില്‍ തൂങ്കുഴി കുടുംബയോഗത്തിനു എല്ലാ വിധ വിജയാശംസകള്‍ നേരുകയും സഭാ-സാമൂഹൃരംഗങ്ങളില് ശ്രേഷ്ടമായ നേതൃത്വം കൊടുക്കുവാന്‍ കുടുംബാഗങ്ങള്‍ക്കു കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ആശംസകളോടെ,
മാർ ജോസഫ് പവ്വത്തിൽ
Read More
Latest Events
Greetings





